The words you are searching are inside this book. To get more targeted content, please make full-text search by clicking here.

Kerala Renaissance- History

Discover the best professional documents and content resources in AnyFlip Document Base.
Search
Published by Kerala Info, 2018-12-20 05:18:49

Navodhanam Slides

Kerala Renaissance- History

തമസ�ോ മാ ജ്യോതിർഗമയ

കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകളായിട്ടുള്ള ചില
ചരിത്ര സന്ദർഭങ്ങളുണ്ട്. അക്കൂട്ടത്തിൽ സുപ്രധാനമായ ഒന്നാണ് 1936 നവംബർ
12ന് തിരുവിതാംകൂർ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം. നൂറ്റാണ്ടുകളായി
നിലനിന്നിരുന്നതും യാഥാസ്ഥിതികർ സനാതനമെന്നു വിശ്വസിച്ചിരുന്നതുമായ
ഒരു വിലക്കായിരുന്നു അത�ോടുകൂടി തകർന്നടിഞ്ഞത്. ഹിന്ദു സമൂഹത്തിലെ ജാതി,
വർണ വിവേചനത്തിന് വിധേയരായിരുന്ന ജനക�ോടികളുടെ ദീർഘകാലമായുള്ള
ആവശ്യത്തിന്റെ അംഗീകാരമായിരുന്നു വിളംബരം. ശ്രേണീബദ്ധമായ
ജാതിവ്യവസ്ഥയുടെ വിവിധ തട്ടുകളിൽ ബന്ധിതരായിരുന്ന ഹിന്ദു ജനവിഭാഗം
ആരാധനാകാര്യത്തിൽ തുല്യത കൈവരിച്ച സന്ദർഭമായിരുന്നു അത്.

എൺപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് നടത്തിയ വിളംബരം കേരളത്തിലെ
ഇതരപ്രദേശങ്ങളിലും ഭാരതമ�ൊട്ടാകെയും പ്രകീർത്തിക്കപ്പെട്ടു. പൗരാവകാശവും
സമത്വവും നേടിയെടുക്കാനുള്ള സുദീർഘമായ പ�ോരാട്ടമായിട്ടാണ് മനുഷ്യാവകാശ
പ്രക്ഷോഭകരും വിമ�ോചന പ�ോരാളികളും ഇതിനെ വിലയിരുത്തിയത്. അതിന്റെ
വാർഷികാചരണം ആരാധനാ സ്വാതന്ത്ര്യമുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ

പൗരൻമാർക്ക് അനുഭവവേദ്യമാക്കേണ്ടതിന്റെ ഓർമപ്പെടുത്തലാണ്.
പൗരാവകാശങ്ങൾക്ക് ഭംഗം വരാതെ ന�ോക്കാനുള്ള സന്ദർഭം കൂടിയാണത്.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

1

ഭരണഘടനാദത്തമായ അവകാശങ്ങൾ Information Public Relations

രണ്ടു നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ക�ോളനിവാഴ്ച അവസാനിപ്പിച്ച്
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ചരിത്രപരമായ പ�ോരാട്ടത്തിന്റെ ഫലമായാണ്.
സാമൂഹികവും സാമ്പത്തികവുമായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹ�ോദര്യം
എന്നിവ ഭരണഘടനാവകാശങ്ങളാണ്. വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ
അഖണ്ഡതയും നിലനിർത്തിക്കൊണ്ടുള്ള അവകാശങ്ങളാണ് ഭരണഘടന വിഭാവനം
ചെയ്യുന്നത്. പൗരന്റെ അന്തസ്സ് ആചാരങ്ങളുടെയ�ോ അനുഷ്ഠാനങ്ങളുടെയ�ോ പേരിൽ

ലംഘിക്കപ്പെടാൻ പാടില്ല.

ഭാരതം ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സ�ോഷ്യലിസ്റ്റ്
റിപബ്ള‌ ിക് ആണെന്ന് ഭരണഘടന ആമുഖത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരൻമാർക്ക്

ഇഷ്ടമുള്ള മതത്തിൽ വിശ്വാസിക്കാനും ആരാധന നടത്താനും പ്രചരിപ്പിക്കാനും
അവകാശമുണ്ട്. വിശ്വാസമില്ലാത്തവർക്ക് അതനുസരിച്ച് ജീവിക്കാനും ഭരണഘടന

അനുവാദം നൽകുന്നു. മൂന്നാമധ്യായത്തിലെ 25ാം അനുഛേദത്തിലാണ്
മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.

പതിനാലാം അനുഛേദത്തിൽ പറയുന്ന തുല്യതയെന്ന അവകാശത്തിന്റെ
വെളിച്ചത്തിൽ വേണം ആരാധനാ സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടത്. ജാതീയമ�ോ

ലിംഗപരമ�ോ ആയ യാത�ൊരുവിധ വിവേചനങ്ങളും മൗലികാവകാശങ്ങൾ
നടപ്പാക്കുന്നതിൽ പാടില്ലായെന്ന് ഭരണഘടന അനുശാസിക്കുന്നു.

മൗലികാവകാശങ്ങളുടെ കാവലാൾ നീതിന്യായക്കോടതികളാണ്. അവ
നടപ്പാക്കാനുള്ള ബാധ്യത സർക്കാരുകൾക്കുമാണ്.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

2

തിരുവിതാംകൂറിലെ Information Public Relations
ക്ഷേത്രപ്രവേശന വിളംബരം

1936 നവംബർ 12 ന് തിരുവിതാംകൂറിൽ
ക്ഷേത്രപ്രവേശനത്തിന് അനുമതിയായി.
നിരവധി സമരങ്ങളുടെ വിജയമായിരുന്നു
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ

ഈ വിളംബരം.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

3

മലബാറിലെ

ക്ഷേത്രപ്രവേശന വിളംബരം

മലബാറിലെ ക്ഷേത്രപ്രവേശന വിളംബരം സംബന്ധിച്ച
പത്രവിജ്ഞാപനം

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

4



















ത�ൊട്ടുകൂടായ്മയുടെ ശ്രേണികൾ

പണ്ടുകാലത്ത് ജാതി നിയമങ്ങൾ വളരെ ക്രൂരമായിരുന്നു. തീണ്ടിക്കൂടായ്മ,
കാണുന്നതിന് പ�ോലും വിലക്ക്, അടുത്തു കൂടായ്മ എന്നിവയ�ൊക്കെ

നിലനിന്നിരുന്നു. ജാതികളും ഉപജാതികളും ഹിന്ദുക്കളും അഹിന്ദുക്കളുമ�ൊക്കെ
തമ്മിൽ ഈ വേർതിരിവ് നിലനിന്നിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ താണജാതിക്കാരൻ നിശ്ചിത
ദൂരത്തിനുള്ളിൽ നിന്നാൽ പ�ോലും അശുദ്ധിക്ക് കാരണമായിരുന്നു. നൂറ് അടി
അകലെ താണ ജാതിക്കാരൻ നിന്നാലും നമ്പൂതിരി അശുദ്ധനായിരുന്നു. ഓര�ോ

വിഭാഗത്തിനും തീണ്ടലിന്റെ ദൂരക്കണക്ക് നിശ്ചയിക്കപ്പെട്ടിരുന്നു.

ബ്രഹ്മണരിൽ മൂത്തതും ഇളയതും തമ്മിൽ സ്പർശിച്ചാലും അശുദ്ധരായിരുന്നു.
അവർ നമ്പിടിമാരിൽ നിന്നു പ�ോലും ജലം സ്വീകരിച്ചിരുന്നില്ല. ബ്രാഹ്മണനും
ക്ഷത്രിയനും അമ്പലവാസികളിൽ നിന്ന് ജലം സ്വീകരിച്ചിരുന്നില്ല. മിക്ക
ജാതികളിലെ അംഗങ്ങളും പരസ്പരം സ്പർശിച്ചാൽ കുളിച്ചിരുന്നു. പുലയ,
നായാടി വിഭാഗങ്ങളിലുള്ളവർ ബ്രാഹ്മണന്റെ ദൃഷ്ടിയിൽപെട്ടാൽ അയാൾ
അശുദ്ധനായതായി കരുതിയിരുന്നു. താണജാതി നായൻമാർ പരസ്പരം
സ്പർശിച്ചാലും അശുദ്ധിയായതായി കണക്കാക്കിയിരുന്നു.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

14

അടിക്കണക്കിൽ അകന്നു നിൽക്കണം

ഒരു നമ്പൂതിരി ബ്രാഹ്മണനിൽ നിന്ന് ക്ഷത്രിയൻ 12 അടിയും നായർ 24 അടിയും അകലം പാലിക്കണമായിരുന്നു.
ഈഴവൻ മുതൽ പരവൻ വരെയുള്ള പതിന�ൊന്നു തീണ്ടൽജാതിക്കാർക്ക് 36 അടി മുതൽ 100 അടി വരെയുള്ള
അകലം നിശ്ചയിച്ചിരുന്നു. ഈഴവൻ നായരുമായി 12 അടി അകലം പാലിക്കണമായിരുന്നു. ഉയർന്ന ജാതി
ഹിന്ദുക്കളിൽ നിന്ന് കണക്കൻമാർ 42 അടി അകലം പാലിച്ചിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, ഉയർന്നജാതി
നായൻമാർ, അന്തരാളർ എന്നിവരിൽ നിന്ന് കാടൻമാർ 48 അടി അകലം പാലിക്കണമായിരുന്നു. പുലയരും
നായാടികളും ഉള്ളാടരും ഒരു നിശ്ചിത പരിധിക്കുള്ളിൽ വന്നാൽ കാടന്റെ ശുദ്ധി പ�ോകുമായിരുന്നു. പഴയ ക�ൊച്ചി
രാജ്യത്തിന്റെ തെക്കൻ ദിക്കുകളിൽ പുലയർ ബ്രാഹ്മണരിൽ നിന്ന് 90 അടിയും നായരിൽ നിന്ന് 64 അടിയും
അകലം പാലിച്ചിരുന്നു.

ഉയർന്ന ജാതിക്കാരനിൽ നിന്ന് പുലയൻ 30 അടി അകലവും പറയർ ബ്രാഹ്മണനിൽ നിന്ന് 128
അടി അകലവും പാലിക്കണമായിരുന്നു. നായാടിയാല�ോ ഉള്ളാടനാല�ോ തീണ്ടലിന് വിധേയമാകുന്ന വേട്ടുവൻ

വെള്ളവും കരിക്കും കള്ളും മാത്രം കുടിച്ച് ഏഴു ദിവസം ഉപവസിക്കണമായിരുന്നു. എട്ടാം ദിവസം കുളിച്ച് ശുദ്ധിയായ
ശേഷമായിരുന്നു ആഹാരം കഴിക്കുന്നത്. വേട്ടുവൻ ഉയർന്ന ജാതിക്കാരിൽ നിന്ന് 64 അടി അകലം പാലിച്ചിരുന്നു.

അവർ കമ്മാളരിൽ നിന്ന് 24 അടി ദൂരെ മാറി നിൽക്കണമായിരുന്നു. നായാടി ഒരാളെ തീണ്ടിയാൽ അയാൾ
ഏഴു പുഴകളിലും കുളങ്ങളിലും മുങ്ങിക്കുളിക്കുകയും തന്റെ ചെറു വിരലിൽ നിന്ന് കുറച്ചു രക്തം ഒഴുക്കിക്കളയുകയും

വേണമായിരുന്നു. ഉള്ളാടൻ, നായാടികൾ, മലയർ, കാടർ എന്നിവർ 64 അടി ചുറ്റളവിനകത്ത് കടന്നാൽ
ബ്രാഹ്മണരും ക്ഷത്രിയരും നായരും അന്തരാളരും തീണ്ടൽ ബാധിതരാകുമായിരുന്നു. ഒരു വേടൻ വഴിയിൽ
കടന്നാൽ ആ വഴി തന്നെ അശുദ്ധമായതായി കണക്കാക്കിയിരുന്നു. എന്നാൽ ഒരു പുലയൻ അതിലേ നടന്നു
കഴിയുമ്പോൾ മാത്രമേ അശുദ്ധനാകുമായിരുന്നുള്ളൂ. അതിരാവിലെ മുതൽ അന്തിമയങ്ങും വരെ കൃഷിയിടങ്ങളിൽ
കഠിനമായി അധ്വാനിച്ചിരുന്നവർക്ക് വളരെ തുച്ഛമായ കൂലിയാണ് നൽകിയിരുന്നത്. അതുപ�ോലും ഭൂവുടമകളുടെ
വീടുകളിൽ നിന്ന് വളരെ അകലെ വച്ചാണ് ക�ൊടുത്തിരുന്നത്. ഒരു താണ ജാതിക്കാരനുമായ�ോ വിദേശിയുമായ�ോ
ബന്ധപ്പെട്ടാൽ സവർണ ജാതിയിലുള്ളയാൾ തിന്നുന്നതിനും കുടിക്കുന്നതിനും സ്വയം തുപ്പലിറക്കുന്നതിനും
മുമ്പ് കുളിച്ച് ശുദ്ധിവരുത്തണമായിരുന്നു. അല്ലെങ്കിൽ അവർ അന്ധരും ബധിരരും ആകുമെന്നായിരുന്നു

വിശ്വസിച്ചിരുന്നത്.

അവലംബം - ചട്ടമ്പി സ്വാമികൾ: ഒരു ധൈഷണിക ജീവിതം

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

15

പശു പെറ്റാൽ അവകാശം Information Public Relations
പ്രമാണിക്ക്‌

ഒരു കാലത്ത് പിന്നാക്കക്കാർക്ക് പശുവിനെ തീറ്റാൻ
മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. പ�ോറ്റാന�ോ

പാൽ കറക്കാന�ോ അവകാശമില്ലായിരുന്നു.
പശു പ്രസവിച്ചു കഴിഞ്ഞാൽ താഴ്ന്ന ജാതിക്കാർ

അതിനെ അടുത്തുള്ള നായർ പ്രമാണിയെ
ഏൽപ്പിക്കണം. കറവ തീരുമ്പോൾ അവർ
അറിയിക്കും. അപ്പോൾ തിരിച്ചു ക�ൊണ്ടുവരാം.
ക�ൊടുക്കുമ്പോഴും തിരികെ വാങ്ങുമ്പോഴും
ചിലപ്പോൾ കിട്ടുന്ന ഒരു ഊണാണ് പ്രതിഫലം.
ഇതിനെ എതിർത്താൽ മരത്തിൽ കെട്ടി അടിക്കും.
ഇതിനെതിരെ ഉഴുതുമ്മേൽ കിട്ടൻ എന്നയാൾ

ഈഴവരെ സംഘടിപ്പിച്ചു.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

16

ചെട്ടിമാർക്കും സമാന ജാതിക്കാർക്കും ചില
സെസ്സുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

17

പ�ൊതുനിരത്ത് Information Public Relations
എല്ലാവർക്കും

പ�ൊതുനിരത്തിലൂടെ വണ്ടിയിൽ
സഞ്ചരിക്കാൻ ചില വിഭാഗങ്ങൾക്ക്
അനുമതിയുണ്ടായിരുന്നില്ല. ഇത് കടുത്ത
പ്രതിഷേധങ്ങൾക്ക് കാരണമായി.
അയ്യങ്കാളി ഉൾപ്പെടെയുള്ളവർ പ്രതിഷേധ
സമരങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു.
ഒടുവിൽ പ�ൊതുവഴിയിലൂടെ വണ്ടിയിൽ
സഞ്ചരിക്കാൻ എല്ലാവർക്കും അനുമതി

നൽകി ഉത്തരവായി.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

18

















ക്ഷേത്രപ്രവേശന വിളംബരം 82 വർഷം മേൽവസ്ത്രം വലിച്ചുകീറി;
ചാന്നാർ കലാപം തുടങ്ങി
27
1822 ൽ മേൽമുണ്ട് ധരിച്ച ചാന്നാട്ടിക്കെതിരെ
പേഷ്ക‌ ്കാർ നടപടി കൈക്കൊണ്ടത�ോടെയാണ്
പ്രശ്ന‌ ങ്ങൾ തുടങ്ങിയത്. പിന്നീട് ക്രിസ്തുമതം
സ്വീകരിച്ച പൂതത്താൻകുട്ടിയും ഭാര്യ ഇശക്കിയും പുതിയ
വേഷം ധരിച്ച് യജമാനനായ മാടൻപിള്ളയ�ോടെ
തർക്കിച്ചത് പ്രശ്ന‌ ം വഷളാക്കി. കൽക്കുളം ചന്തയിൽ
മേൽവസ്ത്രം ധരിച്ചു വന്ന ചാന്നാട്ടികളുടെ മേൽവസ്ത്രവും

ജാക്കറ്റും ചിലർ വലിച്ചുകീറി. റൗക്ക ധരിക്കാം
മേൽമുണ്ട് വേണ്ട എന്ന മൻട്രോയുടെ തീരുമാനം
ഇവർക്ക് സ്വീകാര്യമായില്ല. 1859 ലും കുപ്പായവും
മേൽമുണ്ടും ധരിച്ച ചാന്നാർ സ്ത്രീകളെ സവർണർ
ആക്രമിച്ചു. വൈദ്യലിംഗം പിള്ളയുടെ നേതൃത്വത്തിൽ
നാഗർക�ോവിൽ ഭാഗത്ത് വ്യാപക അക്രമം നടന്നു.

Information Public Relations

സത്യം തെളിയിക്കാൻ Information Public Relations
തിളച്ചയെണ്ണയിൽ
കൈമുക്കണം

ശുചീന്ദ്രത്തെ കൈമുക്ക് തിരുവിതാംകൂറിലെ
മറ്റൊരു സമ്പ്രദായമായിരുന്നു. കുറ്റം തെളിയിക്കാൻ

തിളച്ച എണ്ണയിൽ കൈമുക്കുന്ന ശിക്ഷ ഒരു
കാലത്ത് നിലനിന്നിരുന്നു. സത്യം പറയുന്നവരുടെ

കൈ പ�ൊള്ളില്ല എന്നായിരുന്നു വെപ്പ്. 1826
ലാണ് കൈമുക്ക് ശിക്ഷ നിര�ോധിച്ചു.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

28

ആളുകളെ വാങ്ങുകയും Information Public Relations
വിൽക്കുകയും ചെയ്ത കാലം


പണ്ടുകാലത്ത് ആളുകളെ വാങ്ങുകയും

വിൽക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ
തിരുവിതാംകൂറിൽ നടന്നിരുന്നു. പിന്നീട് രാജകീയ
വിളംബരത്തിലൂടെയാണ് ഇത് നിർത്തലാക്കിയത്.

1811ലാണ് ഉത്തരവിറങ്ങിയത്.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

29

കേരളത്തിലും അടിമക്കച്ചവടം !

അടിമക്കച്ചവടം കേരളത്തിൽ നിലനിന്നിരുന്നു എന്ന്
രേഖകൾ വ്യക്തമാക്കുന്നു. അരപ്പറ

മുതൽ ആറു പറ വരെ നെല്ലായിരുന്നു വില. ഇതുമായി
ബന്ധപ്പെട്ട് ബ്രിട്ടീഷ് റസിഡന്റായിരുന്ന മേജർ ജനറൽ

ഡബ്‌ള്യു. കല്ലനയച്ച കത്ത്.

അടിമ വ്യാപാരം
നിര�ോധിച്ചുക�ൊണ്ടുള്ള
1865ലെ വിളംബരം

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

30

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം അഞ്ചോ പത്തോ
ക�ൊടുത്താൽ അടിമയെ കിട്ടും
31
മാനന്തവാടിക്കടുത്തുള്ള വള്ളൂർക്കാവിലെ ഉത്സവകാലത്ത്
വയനാട്ടിലെ അടിയർ അവിടെയെത്തും. വൻകിട
ജന്മിമാർ അവിടെവന്ന് വയലുകളിലും ത�ോട്ടങ്ങളിലും
പണിയെടുപ്പിക്കുന്നതിന് അടിമകളായി ആളുകളെ

തിരഞ്ഞെടുത്തിരുന്നു. അഞ്ചോ പത്തോ രൂപ അടിമപ്പണം
നൽകിയാണ് തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ

വാങ്ങപ്പെടുന്നയാൾ അടുത്ത ക�ൊല്ലത്തെ ഉത്സവകാലം
വരെ ജന്മി ആവശ്യപ്പെടുന്ന ജ�ോലിയെല്ലാം ചെയ്യണം.
സ്ത്രീകളെയും പുരുഷൻമാരെയും ഇങ്ങനെ അടിമകളായി
വാങ്ങിയിരുന്നു. വയൽക്കരയിൽ ഇവർക്ക് കുടിൽ കെട്ടാൻ
അനുവാദം നൽകിയിരുന്നു. ജ�ോലിയുള്ള ദിവസം പുരുഷന്

രണ്ടു സേറും സ്ത്രീയ്ക്ക് ഒരു സേറും നെല്ല് കൂലിയായി
ക�ൊടുത്തിരുന്നു.

Information Public Relations

ഈഴവർക്കായി ആദ്യ പ്രതിഷ്ഠ;
അച്ചിപ്പുടവ ധരിച്ച് പ്രതിഷേധം

ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് സ്വന്തമായി ക്ഷേത്രം സ്ഥാപിച്ച (ഇടയ്ക്കാട്
ക്ഷേത്രം) വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. കൂടാതെ ചെങ്ങന്നൂരിലെ ചില ക്ഷേത്രങ്ങളിൽ

ഈഴവരെ ബലമായി പ്രവേശിപ്പിക്കുകയും ചെയ്തു. 1859 ൽ കണങ്കാൽ വരെയെത്തുന്ന അച്ചിപ്പുടവ ധരിച്ച്
കായംകുളത്തിനടുത്ത് പന്നിയൂരിൽ വയൽ വരമ്പിലൂടെ ഈഴവ യുവതി നടന്നപ്പോൾ മേൽജാതിക്കാർ

പരസ്യമായി പുടവ അഴിച്ചെറിഞ്ഞു. വേലായുധപണിക്കർ ഒരുപറ്റം ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച്
വരമ്പിലൂടെ നടത്തി. പണിമുടക്ക് സംഘടിപ്പിച്ച് കൃഷിപ്പണി കന്നുകാലിന�ോട്ടം തെങ്ങുകയറ്റം എന്നിവ
സ്തംഭിപ്പിച്ചു. ശത്രുക്കൾ ഇദ്ദേഹത്തെ നെഞ്ചിൽ കഠാര കുത്തിയിറക്കി ക�ൊല്ലുകയായിരുന്നു.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations

32















ക്ഷേത്രപ്രവേശന വിളംബരം 82 വർഷം 'സാധന'ത്തിന്
സ്മാർത്തവിചാരം
40
ചാരിത്ര്യദ�ോഷമുണ്ടായ അന്തർജനങ്ങളെ
ആ നിമിഷം മുതൽ സാധനമെന്നാണ്
വിളിച്ചിരുന്നത്. പിന്നീട് വിചാരണയും
വിധിയുമായി. ആറു ഘട്ടങ്ങളാണ് സ്മാർത്ത
വിചാരത്തിനുള്ളത്. രാജാവിൽ നിന്ന്
അനുമതി ലഭിച്ച ശേഷമാണ് സ്മാർത്ത
വിചാരം ആരംഭിക്കുന്നത്. സ്ത്രീ കുറ്റം സമ്മതിച്ചു
കഴിഞ്ഞാൽ സ്മാർത്തന് സ്ത്രീയുമായി നേരിട്ട്
സംസാരിക്കാം. അതുവരെ സ്മാർത്തനും
മറ്റുള്ളവരും പുറത്തും സ്ത്രീ മുറിക്കുള്ളിലുമിരിക്കും.

സ്ത്രീയുമായി ബന്ധമുള്ള ആളുകളുടെ
പേരുവിവരം ഉറച്ചുകഴിഞ്ഞാൽ സ്മാർത്തൻ
സ്വരൂപം ച�ൊല്ലൽ നടത്തും. പേരു പറയുന്ന

പുരുഷൻമാരെയെല്ലാം ഭ്രഷ്ടാക്കും.

Information Public Relations

താത്രിക്കുട്ടിയും Information Public Relations
സ്മാർത്തവിചാരവും

1905 ജൂലായ് 17നാണ്
താത്രിക്കുട്ടിയുടെ

സ്മാർത്തവിചാരം നടന്നത്.
പട്ടച്ചോമയാരത്ത് ജാതവേദൻ

നമ്പൂതിരിയായിരുന്നു
സ്മാർത്തൻ. വിചാരണയ്ക്കിടെ
നിരവധി പ്രമുഖരുടെയുൾപ്പെടെ

പേരുകൾ താത്രി പറയുകയും
അവർക്കെല്ലാം ഭ്രഷ്ട്

കൽപിക്കുകയും ചെയ്തു.

ക്ഷേത്രപ്രവേശന വിളംബരം 82 വർഷം

41


















Click to View FlipBook Version